Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

മുഖപുസ്തകം


ചില ജാതിപ്പേരുകള്‍ മാത്രം വിളിച്ചാല്‍ ആക്ഷേപകരമാകുന്നതെങ്ങനെ? അങ്ങനെയെങ്കില്‍ മോശമെന്നു തോന്നുന്ന പേരുകള്‍ക്ക് പകരം 'അന്തസുള്ള' പേരുകള്‍ കണ്ടെത്തട്ടെ.


ഗതാഗതം തടസ്സപ്പെടുത്തി, സംഘടിതരല്ലാത്ത പൊതുജനങ്ങളെ കഷ്ടപ്പെടുത്തി മാത്രമേ സമരം ചെയ്യൂ എന്നു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്താണിത്ര നിര്‍ബന്ധം.. ആ വാശിയാണ് മനസ്സിലാകാത്തത്.. സമരങ്ങള്‍ എന്നു പറഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിക്കലും പാവപ്പെട്ടവന്റെ തൊഴില്‍ നിര്‍ബന്ധപൂര്‍വം തടയലുമാണോ?


പേടിയില്ലാതെ വിളങ്ങുന്നവര്‍: ആരേയും പേടിയില്ലെന്നാണ് സാധാരണ രാഷ്ട്രീയക്കാര്‍ പറയാറുള്ളത്. അപ്പോള്‍ അന്തസുള്ള രാഷ്ട്രീയക്കാര്‍ ഒരു കാര്യം ചെയ്യണം. ഒരിക്കല്‍ ഉറപ്പിച്ചു പറഞ്ഞതു ഒരിക്കലും പിന്നെ 'വളവളാന്നു' മാറ്റിപ്പറയരുത്. ഇല്ലാത്ത അര്‍ഥവും ഉണ്ടാക്കിപ്പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കരുത്. വാക്കുകള്‍ നിന്നനില്പ്പില്‍ മാറ്റുന്നത് ദൃശ്യമാധ്യമങ്ങളില്‍ ആവര്‍ത്തിക്കുന്നതു കണ്ടിട്ടും പലര്‍ക്കും അല്പം ചമ്മല്‍ പോലുമില്ല. അതു പോലെ തന്നെ ഉന്നം വയ്ക്കുന്നവരെ തിരിച്ചറിയാന്‍ സൂചനകള്‍ മാത്രം നല്കി അവതരിപ്പിച്ച് കോടതിയലക്ഷ്യത്തില്‍ നിന്നോ മാനനഷ്ടത്തില്‍ നിന്നോ തെന്നിമാറാനും മിടുക്കുകാട്ടരുത്. ചില ധൈര്യവാന്മാര്‍ പറയുന്നത് എങ്ങനെയെന്നു കേട്ടിട്ടില്ലേ? 'ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല' എന്ന്. തനിക്കു സംശയമുണ്ടെന്നു പോലും പറയാന്‍ ധൈര്യമില്ല! എല്ലാം പൊതുജനത്തിന്റെ നെഞ്ചത്തേക്ക്!!


പ്രതിരോധ വകുപ്പിനെക്കൊണ്ട് പൊതുജനോപകാരപ്രദങ്ങളായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു നടത്താനാകും. ശബരിമലയിലെ റോഡും പാലവും ചേര്‍ത്തലയില്‍ വരാന്‍ പോകുന്ന മാലിന്യസംസ്‌ക്കരണ പ്ലാന്റും അതിന് ഉദാഹരണങ്ങളാണ്. എന്നോ വരാന്‍ പോകുന്ന യുദ്ധത്തിനു വേണ്ടി മാത്രം പതിനായിരങ്ങളെ തടുത്തുകൂട്ടി സൂക്ഷിച്ചുവച്ച് കോടിക്കണക്കിനു രൂപ ചെലവാക്കി തീറ്റിപ്പോറ്റേണ്ട കാര്യമില്ല. പ്രത്യേകിച്ചു ട്രെയിനുകളില്‍ കാണുന്ന ചില പട്ടാളക്കാരുടെ 'തരിപ്പു' കാണുമ്പോള്‍.

 November 7 at 10:39pm



ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ മത്സരിക്കുകയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും. വഴിയോരങ്ങളില്‍ യോഗങ്ങള്‍ നടത്തി വഴിമുടക്കിയിട്ടേ അടങ്ങുകയുള്ളു എന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ വാശി അതിന്റെ ഭാഗമാണ്. അത്തരം യോഗങ്ങള്‍ നിരോധിച്ച കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം യഥാര്‍ഥത്തില്‍ അസംഘടിതരായ ബഹുഭൂരിപക്ഷ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമം നടപ്പാക്കുന്നതു ഹൈക്കോടതി തടയാനുള്ള അവസരം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കരുതായിരുന്നു.


പത്ര സ്ഥാപനങ്ങളും പത്ര ഏജന്റുമാരും തമ്മില്‍ തൊഴിലുടമ - തൊഴിലാളി ബന്ധമല്ല ഉള്ളതെന്ന് മാതൃഭൂമി എഡിറ്റോറിയല്‍. കമ്മീഷന്‍ വ്യവസ്ഥയില്‍ ഒരു ബിസിനസ് എന്ന നിലയ്ക്കാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതത്രേ. അങ്ങനെയാകുമ്പോള്‍ ഉത്പന്നത്തില്‍ മാക്‌സിമം റീട്ടെയില്‍ പ്രൈസ് രേഖപ്പെടുത്തണം. ഇപ്പോള്‍ പത്രവരിസംഖ്യയുടെ പത്തു ശതമാനത്തോളം അധിക കമ്മീഷനായി സ്ഥാപനങ്ങളുടെ അറിവോടെ ഉപയോക്താക്കളില്‍ നിന്നു ഏജന്റുമാര്‍ ഈടാക്കുന്നതു ന്യായമോ?




സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയയിടങ്ങളില്‍ പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടേണ്ടവരാണ് അവിടങ്ങളിലെ അന്വേഷണ വിഭാഗത്തിലിരിക്കുന്നവര്‍. പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ മുഖം ദര്‍ശിക്കുന്നത് അങ്ങനെയുള്ളവരിലൂടെയാണെന്നുള്ളതാണ് വസ്തുത. എന്നാല്‍ ഓഫീസുകളിലെ അന്വേഷണ കൗണ്ടറുകളില്‍ ഇരിക്കുന്ന പലരുടേയും അരോചകവും രോഷംനിറഞ്ഞതുമായ മറുപടികളും പ്രവര്‍ത്തനങ്ങളും പലയിടങ്ങളിലും സംഘര്‍ഷ കാരണമാകാറുണ്ട്. അതിനാല്‍ വ്യക്തമായും സൗമ്യമായും വിശദമായും മറുപടി പറയാനും ആവര്‍ത്തന ചോദ്യങ്ങള്‍ പലരാണ് ചോദിക്കുന്നതെന്ന കാര്യം മനസിലാക്കി സംയമം പാലിക്കാനും തയാറുള്ളവരെ മാത്രമേ അന്വേഷണ കൗണ്ടറുകളില്‍ നിയമിക്കാവൂ. അതിനായി പ്രത്യേക തുടര്‍പരിശീലന പരിപാടി അന്വേഷണ വിഭാഗത്തിലിരിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നല്കുകയും വേണം.




കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralacm.gov.in/ -ല്‍ മുഖ്യമന്ത്രിയുടെ ചേംബറിന്റേയും ഓഫീസിന്റേയും ലൈവ് വെബ്കാസ്റ്റിംഗ് നിലവില്‍ സൈറ്റ് ഓപ്പണ്‍ ചെയ്താലുടന്‍ ഓട്ടോമാറ്റിക് ആയി ആരംഭിക്കുകയാണ്. വെബ്കാസ്റ്റിംഗ് ഇങ്ങനെ സദാസമയവും സൈറ്റില്‍ വരുന്നത് ഡേറ്റാട്രാന്‍സ്ഫര്‍ കൂടുതലാക്കുകയും അതനുസരിച്ച് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ അനാവശ്യമായി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ വെബ്കാസ്റ്റിംഗ് ആവശ്യമുള്ളവര്‍ക്ക് ക്ലിക്ക് ചെയ്താല്‍ മാത്രം ലഭ്യമാകത്തക്കവിധം സൈറ്റില്‍ ഏര്‍പ്പാടുകളുണ്ടാക്കണം. മറ്റുകാര്യങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് വെറുതെ പണം നഷ്ടപ്പെടാന്‍ ഇടയാകാതിരിക്കാന്‍ അത് ഉപകരിക്കും.



കേരളത്തില്‍ പൊതുസ്ഥലം കൈയേറി നിര്‍മിച്ച 901 ആരാധാനാലയങ്ങളില്‍ 117 എണ്ണം നീക്കം ചെയ്തതായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി ഒക്ടോബര്‍ 19-നു പത്രവാര്‍ത്തകള്‍ കണ്ടു. രണ്ട് എണ്ണം മാറ്റി സ്ഥാപിച്ചതായും 99 എണ്ണം സ്ഥിരപ്പെടുത്തിയതായും അതിലുണ്ട്. നടപടിയെടുക്കുന്നതില്‍ കേരളം അലംഭാവം കാണിക്കുന്നുവെന്നു സെപ്റ്റംബര്‍ 13-നു സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു. പൊതുസ്ഥലം കൈയേറിയതു ഒരിക്കലും സ്ഥിരപ്പെടുത്തി നല്കരുത്. അങ്ങനെ ചെയ്താല്‍ ആരും സ്ഥലം കൈയേറുകയും അനധികൃത നിര്‍മിതികളുണ്ടാക്കി പിന്നീട് സ്വന്തമാക്കുയും ചെയ്യും. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ സാമുദായിക പ്രശ്‌നങ്ങളുണ്ടാകാമെന്നു സര്‍ക്കാര്‍ ഭയക്കുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ അനധികൃത ആരാധാനാലയങ്ങളുടെ പട്ടിക ഉടന്‍ സര്‍ക്കാര്‍ പുറത്തുവിടണം. അതില്‍ കൂടുതല്‍ കൈയേറ്റങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ അതു പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വേണം. പൊതുനിരത്തുകളുടെ ഓരത്ത് യാതൊരു കാരണവശാലും ഗതാഗതതടസ്സമുണ്ടാക്കുന്ന രീതിയില്‍ നിര്‍മിതികള്‍ അനുവദിക്കരുത്. റോഡുവികസനത്തിന് തടസ്സമാകുന്ന അനധികൃത നിര്‍മിതികള്‍ നീക്കംചെയ്യാന്‍ കേരള സര്‍ക്കാര്‍ മടിക്കുന്നതെന്തിന്? സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ ആരും എന്തും ചെയ്തിട്ട് അതിനെല്ലാം നിയമപരിരക്ഷയുള്ളതു പോലെ പ്രവര്‍ത്തിക്കുന്നത് കണ്ടുനില്ക്കുന്നത് എന്തിനാണെന്നു സാധാരണജനം അത്ഭുതപ്പെടുന്നു. നാടിന്റെ സമഗ്രവികസനമായിരിക്കണം സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു വീതിയേറിയ റോഡുകളുടെ ആവശ്യകത പ്രത്യേകം എടുത്തുപറയേണ്ടതില്ല.


റോഡിലെ സ്പീഡ് ബ്രേക്കറുകള്‍ എടുത്തു മാറ്റണമെന്ന് കേരള ഹൈക്കോടതി. തൊണ്ണൂറുകള്‍ മുതല്‍ സര്‍ക്കാരിനോടു ആവശ്യപ്പെടുന്നു ഇക്കാര്യം. തൃശൂര്‍-പാലക്കാട് റൂട്ടില്‍ റോഡിനു കുറുകെ സ്ഥാപിച്ച ബ്രേക്കറുകള്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുന്നതു പതിവാകുന്നതു കണ്ടാണ് ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയത്. ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാത്ത സ്പീഡ് ബ്രേക്കറുകള്‍ മുന്നിലുണ്ടെന്നു ഒരിടത്തും മുന്നറിയിപ്പു ബോര്‍ഡില്ലായിരുന്നു. രാത്രിയില്‍ എടുത്തുമാറ്റാത്തയിടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു മറിഞ്ഞു. പിന്നെപ്പിന്നെ ബോര്‍ഡില്‍ പരസ്യങ്ങളുമായി! ലോകത്ത് ഒരിടത്തുമില്ലാത്ത രീതി. മിക്ക കാര്യങ്ങളും കേരളത്തില്‍ ഇങ്ങനെയാണ്. പറഞ്ഞാല്‍ തെരഞ്ഞെടുത്തു വിടുന്നവര്‍ക്ക് ഒട്ടും മനസ്സിലാകില്ല. കേസുംകൂട്ടവുമായി വര്‍ഷങ്ങള്‍ കഴിയണം കാര്യം നടക്കണമെങ്കില്‍.



കേരളത്തില്‍ മാത്രമേ കാണൂ ഇങ്ങനൊരു അവസ്ഥ... അണക്കെട്ടുകള്‍ നിറഞ്ഞുതുളുമ്പിക്കിടന്നാലും സദാസമയവും കറണ്ട്കട്ട്!!



കുറ്റം ചെയ്യാത്തവര്‍ ജയിലിനു പുറത്തു മതി. കുറ്റം ചെയ്തില്ലെങ്കിലും ജയിലില്‍ കിടക്കേണ്ടി വരുന്ന അവസ്ഥ തീര്‍ച്ചയായും ഒഴിവാക്കുക. സര്‍ക്കാര്‍ അതിനായി ഒരു തീവ്രയത്‌ന മാനുഷിക പരിപാടിക്കു രൂപം കൊടുത്തു നടപ്പാക്കണം. (ഒരിക്കല്‍ കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ പിന്നീടു നാട്ടില്‍ എന്തു കുറ്റകൃത്യമുണ്ടായാലും പോലീസ് തേടിവരുന്നതിനെക്കുറിച്ച് ചില തടവുപുള്ളികള്‍ പത്തനംതിട്ട സബ് ജയിലില്‍ എത്തിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായോടു പരാതിപ്പെട്ടതായി വാര്‍ത്ത. കുറ്റമെന്താണെന്നു പോലും അറിയാത്തവര്‍ അക്കൂട്ടത്തിലുണ്ടത്രേ.)



കേരളത്തിലെ പത്രമുതലാളിമാര്‍ മിടുക്കര്‍. അവര്‍ പത്രത്തിനു വിലകൂട്ടിയില്ല. പകരം വിതരണക്കാരെക്കൊണ്ടു വരിക്കാരില്‍ നിന്നു പത്തു രൂപ കൂടുതല്‍ വാങ്ങിപ്പിച്ചു. ഇനി സൗകര്യം പോലെ പത്ര വരിസംഖ്യ വര്‍ധിപ്പിക്കും. സൗകര്യം പോലെ വിതരണക്കാരും കാശു കൂട്ടിച്ചോദിക്കും! ഇനി വരിസംഖ്യയോടൊപ്പം വിതരണക്കൂലിയും അവകാശമായല്ലോ.



ബന്തായി മാറുന്ന ഹര്‍ത്താലുകളെ പിന്തുണയ്ക്കുന്ന ഒത്തിരിപ്പേരുണ്ടെന്നാണ് ആഹ്വാനക്കാര്‍ പറയാറുള്ളത്. ഹര്‍ത്താലിനെ ശക്തിയുക്തം പിന്തുണച്ചു വീട്ടിലുറച്ചിരിക്കുന്ന സര്‍ക്കാര്‍ ജോലിക്കാരെങ്കിലും ഒരു കാര്യം ചെയ്യുക. അവര്‍ക്കു അന്നു ജോലി ചെയ്യാതെ ലഭിക്കുന്ന ശമ്പളം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണം. അപ്പോളറിയാം ഹര്‍ത്താലിനു കിട്ടുന്ന പിന്തുണയുടെ അസല്‍ക്കണക്ക്!! സ്വന്തമായുള്ളതു ഒന്നും നഷ്ടപ്പെടുത്താതെ മറ്റുളളവരുടെ മുതുകത്തു കയറി കഞ്ഞികുടി മുട്ടിക്കാന്‍ ഉളുപ്പില്ലാത്തവരാണ് ബന്തു/ഹര്‍ത്താലുകാര്‍ എന്നു അപ്പോള്‍ മനസിലാകും!!!



ബന്തായി മാറുന്ന ഹര്‍ത്താലുകള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാത്രമാണ് ദുരിതത്തിലാക്കുന്നത്. ആഹ്വാനക്കാര്‍ കാറില്‍ ഞെളിഞ്ഞു നടന്നു അടിമകളായ പ്രവര്‍ത്തകരെക്കൊണ്ട് പൊതുമുതല്‍ നശിപ്പിക്കും.. കടകള്‍ അടപ്പിക്കും.. വാഹനങ്ങള്‍ തടയും. ഗതിയില്ലാതെ വഴിയില്‍ക്കുടുങ്ങിയവര്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും വിശന്നു കുത്തിയിരുന്നു സ്വന്തം ജീവിതത്തെ പ്‌രാകും.. ചത്തുപോയാല്‍ മതിയെന്നു ആശുപത്രിയിലെത്താന്‍ സാധിക്കാത്ത രോഗികള്‍ ആശിച്ചു പോകും.. ജോലി ചെയ്തു അന്നന്നത്തെ അപ്പം തേടുന്നവരുടെ വായില്‍ ഒരു ഹര്‍ത്താല്‍ക്കാരനും ഭക്ഷണം തള്ളിക്കയറ്റി ആശ്വസിപ്പിക്കില്ല! ബന്ത് നടത്തി പ്രത്യേകിച്ചു ഒന്നും നേടിയെടുത്തതായുള്ള ചരിത്രവുമില്ല!!




നൂറു ദിവസം കൊണ്ട് ഒത്തിരി ചെയ്‌തെന്നു കേരളത്തിലെ യുഡിഎഫ് ഭരണക്കാര്‍.. കുഴികള്‍ നിറഞ്ഞ നിരത്തുകളും, ബസ്-ട്രെയിന്‍ യാത്രകളിലെ ക്ലേശവും, സദാസമയവുമുള്ള കറണ്ടുപോക്കും, സാധനങ്ങളുടെ പിടിച്ചാല്‍ കിട്ടാത്ത വിലയും, വഴിയില്‍ കുന്നുകൂടി നാറുന്ന മാലിന്യവും, റോഡിലിറങ്ങിയാല്‍ ഓടിച്ചിട്ടു കടിക്കുന്ന പട്ടികളും.. വെറും സാധാരണക്കാരെ ബാധിക്കുന്നത് ഇവയൊക്കയാണ്.. അതൊക്കെ അതിശക്തമായിത്തന്നെ തുടരുന്നു.. (എല്ലാം ഓണ്‍ലൈനാക്കിയെന്നു അവകാശപ്പെടുന്ന സര്‍ക്കാര്‍, പൊതുജനങ്ങളുടെ പരാതികള്‍ക്ക് കൈപ്പറ്റു രസീതുപോലും നല്കുന്നുമില്ല!)



ഇന്നലെ ശക്തികേന്ദ്രങ്ങളില്‍ ചതയദിന ഘോഷയാത്രകളുടെ ബഹളത്തരങ്ങള്‍.. പലയിടങ്ങളിലും ഘോഷയാത്ര മുറിച്ചോ വശത്തുകൂടെയോ വാഹനങ്ങള്‍ കടത്തിവിടാതെ ജാഥാക്കാരുടെ ധാര്‍ഷ്ട്യം.. ആര്, എന്താണ് ഈ വഴിമുടക്കില്‍ നിന്നു നേടുന്നത്?



പണ്ടത്തെ മാവേലി ദാനശീലന്‍. ഇപ്പോള്‍ മാവേലിമാര്‍ ചെണ്ടയും കൊട്ടി വഴിനീളെ നടന്നു ഇരക്കുകയാണ്! കാശു കിട്ടിയില്ലെങ്കില്‍ ഗുണ്ടായിസവും!!




മൂന്നു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയാല്‍ എസ്എംഎസിലൂടെ പരാതി നല്കാമെന്നു വൈദ്യുതി മന്ത്രി. അപ്പോള്‍ 1. സ്ഥിരമായി മണിക്കൂറുകള്‍ നീളുന്ന വൈദ്യുതി മുടക്കം. 2. മിനിട്ടുകള്‍ ഇടവിട്ട് ആവര്‍ത്തിച്ച് വൈദ്യുതിയുടെ വരവുപോക്ക്. 3. വന്‍തോതിലുള്ള വോള്‍ട്ടേജ് ഏറ്റക്കുറച്ചിലും വ്യതിയാനവും. 4. ലോ വോള്‍ട്ടേജും ഹൈവോള്‍ട്ടേജും. ഇവയ്‌ക്കൊക്കെ ആരെയാണ് കാണേണ്ടത്?
 September 2 at 6:09pm


അഴിമതിക്കും കൈക്കൂലിക്കും എതിരേ അണിനിരക്കുക.. 'ഞാന്‍ അഴിമതി നടത്തില്ല, കൈക്കൂലി വാങ്ങില്ല' എന്ന് സര്‍ക്കാര്‍ ജീവനക്കാരും പോലീസുകാരും ഒരു ബാഡ്ജ് ധരിച്ച് ഒരു ദിവസമെങ്കിലും ജോലി ചെയ്യട്ടെ..



ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളുടെ ശോഭ മനഃപൂര്‍വം കെടുത്തുന്നവരെക്കുറിച്ച് എന്തു പറയാന്‍? റോഡില്‍ സ്ഥലമുണ്ടായിട്ടും ഒതുങ്ങാതെ വാഹനങ്ങള്‍ തടഞ്ഞും നിര്‍ബന്ധിത പിരിവു നടത്തിയും കേരളത്തിലുടനീളം ഇന്നലെ (2011 ഓഗസ്റ്റ് 21 ഞായര്‍) നടത്തിയ ഘോഷയാത്രകള്‍ നാട്ടുകാരില്‍ ഏതായാലും ഭക്തി ഉണര്‍ത്തിയില്ല!!



പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ നിറയെ മരപ്പട്ടികളാണെന്നും അവയുടെ മൂത്രത്തിന്റെ വാട ഒരാള്‍ക്കും സഹിക്കാന്‍ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയായി വിഎസ് ഭരിച്ച വേളയില്‍ എന്താണ് സംഭവിച്ചത്?. (വഴിനീളെ ആളുകളെ ഓടിച്ചിട്ടു കടിക്കുന്ന ...


കേരളത്തില്‍ പോലീസ്-ഗുണ്ടാ-മാഫിയ-തട്ടിപ്പ് ബന്ധം ദിനംതോറും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് എസ്.ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ സ്വത്തു വെളിപ്പെടുത്തണമെന്ന് ഡിജിപി. വരുന്നവരുടേയും പോകുന്നവരുടേയും വഴിയില്‍ നില്ക്കുന്നവരുടേയും കൈയ്യില്‍ നിന്നു പറ്റുന്നവിധത്തില്‍ കൈക്കൂലി വാങ്...


വന്‍ വാചകക്കസര്‍ത്തു നടത്തുന്ന എംപിമാര്‍ക്ക് കേരളത്തില്‍ ഫണ്ട് ചെലവഴിപ്പിക്കാന്‍ അലംഭാവമെന്ന് വാര്‍ത്ത. സംപൂജ്യനും ഇക്കൂട്ടത്തിലുണ്ടത്രേ. ശരാശരി 22 ശതമാനം. നാട്ടുകാരുടെ പണം കൊണ്ട് അതുമിതും ചെയ്തിട്ട് എംപി വക എന്നു ഏറ്റവും വലിയ അക്ഷരത്തില്‍ എഴുതിവയ്പ്പിക്കാന്‍ നാണമില്ലാത്തവരെന്ന് പണ്ടേ ആരോപണമുണ്ടുതാനും. ജനങ്ങള്‍ക്ക് ഇങ്ങനെയുള്ളവര്‍ എന്തു സഹായമാണ് ചെയ്യുക?
June 17 at 12:31am


ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയില്‍ മാസങ്ങളായി തെരുവുനായ്ക്കള്‍ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കുരച്ചും കടിച്ചും സദാ പൊറുതിമുട്ടിച്ചിട്ടും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, ആശുപത്രി സൂപ്രണ്ടിന്റെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന നിലപാടിലാണത്രേ. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ അവരേയും പട്ടി കടിക്കാന്‍ ഓടിച്ചിരുന്നു!. അന്ന് അനങ്ങിയില്ല, പിന്നെ ഇപ്പോള്‍ കാറില്‍ നടക്കുമ്പോഴാ!!!
 June 3 at 10:49pm


ഒരു വര്‍ഷത്തിനുള്ളില്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പരുള്ള കാര്‍ഡ് കേരളത്തില്‍ എല്ലാവര്‍ക്കും നല്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്ഷരവിന്യാസം ശരിയായതും തെറ്റുകളില്ലാത്തുതുമായ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ വ്യക്തമായി പ്രൂഫ് നോക്കി തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ സര്‍ക്കാര്‍ നല്കുന്ന എല്ലാ കാര്‍ഡുകളേയും പോലെ ഇതും അബദ്ധങ്ങളുടെ കൂമ്പാരമായേക്കും.
June 2 at 4:35pm

ആലപ്പുഴയില്‍ ആവര്‍ത്തിച്ച് വൈദ്യുതി പെട്ടെന്നു വന്നു പോകുന്നതും വന്‍ വോള്‍ട്ടേജ് വ്യതിയാനവും അപ്രഖ്യാപിത കറണ്ട് കട്ടും മാസങ്ങളായി തുടരുന്നു. വൈദ്യുതോപകരണങ്ങള്‍ ഇതുമൂലം കേടാകുന്നു. കെ.എസ്.ഇ.ബി-യോടു പരാതിപ്പെട്ടിട്ടും ഒരു നടപടിയും കാണുന്നില്ല. ആരാണ് ഇതിനൊക്കെ പരിഹാരം കാണുക? സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ലേ?
 May 29 at 12:13am



കേരളത്തില്‍ സ്ഥാനമേറ്റ ഉമ്മന്‍ ചാണ്ടി (യുഡിഎഫ്) സര്‍ക്കാരിനോട്: ഹെല്‍മറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തവരെ ക്രിമിനല്‍ കുറ്റവാളികളെയെന്ന പോലെ വഴിനീളെ തടഞ്ഞു പിഴയീടാക്കിയിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വക പോലീസ് നടപടി അവസാനിപ്പിക്കുമോ? വായനക്കാരോട്: പോലീസിന്റെ ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് വേട്ടക്കെതിരേ ശക്തമായി പ്രതികരിക്കുക. കുറഞ്ഞപക്ഷം പിഴ വഴിയില്‍ കൊടുക്കാതിരിക്കുക. അതു കോടതിയിലാകട്ടെ.
 May 19 at 11:59pm

ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍ പാതയില്‍ ആരംഭിക്കുന്ന മെമു സര്‍വീസ് എറണാകുളം ജംഗ്ഷനു (സൗത്ത്) പകരം എറണാകുളം ടൗണി (നോര്‍ത്ത്)-ല്‍ നിന്ന് ആരംഭിക്കുന്നതായിരിക്കും ഉചിതം. കോട്ടയം ഭാഗത്തുനിന്നുള്ള മിക്ക ട്രെയിനുകളും നോര്‍ത്തിലൂടെയാണ് വന്നുപോകുന്നത്. അതുപോലെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് സൗത്തില്‍ മാത്രമാണ് സ്റ്റോപ്പുള്ളതും. സൗത്തിനും നോര്‍ത്തിനും ഇടയ്ക്കുള്ള രണ്ടു കിലോ മീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് ...